തിരുവനന്തപുരം: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കാരേറ്റ് ബിജു സ്റ്റോർ ഉടമ കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെണ്‍മക്കളുമായി വാടകവീട്ടിലായിരുന്നു താമസം.ഈ പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, മാതാവിന്റെ സാന്നിധ്യത്തില്‍ തന്നെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറമെ വര്‍ക്കല ബീച്ചില്‍ കൊണ്ടുപോയും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്.
പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് മാതാവിനടുത്തേക്ക് പോകാന്‍ കൂട്ടാക്കാതായതോടെ നടത്തിയ കൗണ്‍സിലിങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പിതാവ് മകളെ പുനരധിവാസ കേന്ദ്രമായ 'സ്‌നേഹിത'യില്‍ എത്തിച്ചു.പെൺകുട്ടിയുടെ അമ്മയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്