Share this Article
News Malayalam 24x7
പൂരത്തിന് വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റായി ചുരുക്കും
No Fireworks This Year, Kudamattom Time Reduced to 15 Minutes

തൃശ്ശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാവില്ല. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ല. പകരം ചടങ്ങുകൾക്കായി ഒന്നോ രണ്ടോ കതിനകൾ മാത്രമേ പൊട്ടിക്കുകയുള്ളൂ.

തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദേവസ്വം ഭാരവാഹികൾ, പോലീസ്-റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കാൻ തീരുമാനിച്ചു. സാധാരണ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങാണിത്. കുടകളുടെ എണ്ണത്തിലും കുറവുണ്ടാകും.


എന്നാൽ പൂരത്തിന്റെ മറ്റ് പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് പഞ്ചവാദ്യം എന്നിവയിൽ മാറ്റമുണ്ടാകില്ല. ഇവ പതിവുപോലെ പൂർവ്വാധികം ഭംഗിയായി തന്നെ നടക്കും. ചമയപ്രദർശനത്തിന്റെ സമയവും ഇത്തവണ കുറയ്ക്കും. സർക്കാരിന്റെ ഭാഗത്തുനിന്നും സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ദേവസ്വങ്ങൾ തന്നെ സ്വമേധയാ എടുത്ത തീരുമാനമാണിതെന്ന് ഭാരവാഹികൾ അറിയിച്ചു. പൂരത്തിന്റെ മാറ്റ് കുറയാതെ തന്നെ ആചാരപരമായ എല്ലാ ചടങ്ങുകളും ആഘോഷപൂർവ്വം നടത്താനാണ് പൂരപ്രേമികളുടെയും ദേവസ്വങ്ങളുടെയും തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories