Share this Article
News Malayalam 24x7
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചിൽ
Search Operations Continue for Missing Fishermen

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ 11-ാം ദിവസവും തുടരുന്നു. തിരുവനന്തപുരത്തെ വിഴിഞ്ഞം, മുതലപ്പൊഴി തീരമേഖലകളിലും കൊല്ലം നീണ്ടകരയിലുമാണ് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി വിപുലമായ തിരച്ചിൽ നടത്തുന്നത്.

വിഴിഞ്ഞത്തുനിന്ന് കാണാതായ ജോൺ, മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ എന്നിവർക്കായി നാവികസേനയുടെ 'ഐ.എൻ.എസ് കൽപ്പേനി' (INS Kalpeni) കപ്പൽ, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, സ്ക്യൂബ ഡൈവിംഗ് സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ബന്ധുക്കളുടെയും ഫിഷറീസ് മന്ത്രിയുടെയും ആവശ്യപ്രകാരം രാമേശ്വരം തീരമേഖലകളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. തെളിഞ്ഞ കാലാവസ്ഥയായതിനാൽ ഇന്ന് അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.


അതേസമയം, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതമിനായുള്ള തിരച്ചിലും 11-ാം ദിവസത്തിലേക്ക് കടന്നു. കുടുംബത്തിന്റെയും അമ്മയുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് നാവികസേനയുടെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘവും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രോണുകളും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഉപയോഗിച്ചാണ് അപകടസ്ഥലം കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories