Share this Article
News Malayalam 24x7
ഇനി കേരളം, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയ ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
വെബ് ടീം
7 hours 32 Minutes Ago
1 min read
keralam

ന്യൂഡൽഹി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

സേവതീർത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ഇത് ചരിത്രത്തിൽ ഇടം പിടിക്കും. 

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3-ലെ വ്യവസ്ഥ പ്രകാരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി 2026 ലെ കേരള (പേരുമാറ്റം) ബില്‍ കേരള സംസ്ഥാന നിയമസഭയിലേക്ക് റഫര്‍ ചെയ്യും. കേരള സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങള്‍ ലഭിച്ചതിനുശേഷം, ഇന്ത്യാ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും 'കേരളം' എന്ന സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള 2026 ലെ കേരള (പേരുമാറ്റം) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രസിഡന്റിന്റെ ശുപാര്‍ശ നേടുകയും ചെയ്യും.ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പേര് മാറ്റം.2023 ലും 2024 ലും മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യത്തിന്റെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും 'കേരളം' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. ആദ്യ പ്രമേയം പരിശോധിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതിന് ശേഷം, നിയമസഭ രണ്ടുതവണ പ്രമേയം പാസാക്കി.

പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മാറ്റി കേരളം എന്നാക്കുന്ന ബില്ലവതരിപ്പിക്കുമെന്നാണ് സൂചന. 2011 ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിന്‍റെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാർലമെന്‍റ് ബില്ല് പരിഗണനയ്ക്കെടുക്കും.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories