Share this Article
News Malayalam 24x7
എണ്ണകമ്പനികളുടെ നഷ്ടം മറികടക്കാൻ കേന്ദ്രാനുമതി, പെട്രോളിനും ഡീസലിനും 5-10 രൂപ വർധിപ്പിച്ചേക്കും, ഇന്ധനവില വർധന ഉടൻ
വെബ് ടീം
posted on 11-05-2026
1 min read
FUEL PRICE

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് ശേഷം കനത്ത നഷ്ടം നേരിടുകയാണെന്ന പൊതുമേഖല എണ്ണകമ്പനികളുടെ പരാതിയിൽ കേന്ദ്രത്തിന്റെ അനുകൂല നിലപാട്. ഇന്ധനവില വർധന ഉടനെന്ന് സൂചന. രണ്ട് ദിവസത്തിനകം ഇന്ധനവില വർധിപ്പിച്ചേക്കുമെന്നാണ് സൂചന.പെട്രോളിനും ഡീസലിനും 5 -10രൂപ വർധിപ്പിച്ചേക്കും പ്രതിദിനം 1600 മുതല്‍ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിക്കുന്നത്.

യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോള്‍ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ നഷ്ടം സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.രണ്ട് വര്‍ഷം മുമ്പുള്ള അതേനിരക്കിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എല്‍പിജി നിരക്കില്‍ 60 രൂപയുടെ വര്‍ധന വരുത്തിയെങ്കിലും രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴയാണ് ഇതെന്നാണ് കമ്പനികളുടെ അവകാശവാദം. യുദ്ധത്തിന് ശേഷം യുകെ എണ്ണവിലയില്‍ 30 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തിയെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories