Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവർച്ച കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് കസ്റ്റഡിയില്‍
Sabarimala Gold Case

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടുപറമ്പിൽ നിന്നാണ് ഇന്നു രാവിലെ എസ്‌ഐടി സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ വാതിലുകളിലും പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് മിനുക്കുപണികൾക്കായി കൊണ്ടുപോയതിലും, 2019-ലെ സ്വർണ്ണ നഷ്ടം മറച്ചുവെക്കാൻ ശ്രമിച്ചതിലും മാനദണ്ഡങ്ങളുടെ ലംഘനം നടന്നു എന്ന എസ്‌ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാൽ, മുൻ ബോർഡിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് യാതൊരുവിധ നിയമലംഘനവും ഉണ്ടായിട്ടില്ലെന്നും, തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് പി.എസ്. പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

പ്രശാന്തിനെ കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. കേസിൽ അന്വേഷണം വേഗത്തിലാക്കാനും കുറ്റപത്രം സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories