Share this Article
News Malayalam 24x7
നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും
Central Team to Inspect Nipah Prevention Measures in Kozhikode

ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും. ഐ.സി.എം.ആർ (ICMR), നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ (NDCC) എന്നിവടങ്ങളിൽ നിന്നുള്ള ഏഴംഗ വിദഗ്ദ്ധ സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിക്കുന്ന സംഘം ജില്ലാ ഭരണകൂടവുമായി ചർച്ചകൾ നടത്തും. നിപ്പയുടെ ഉറവിടം കണ്ടെത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ബാധിതർ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുമ്പോഴും ജീവൻ രക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നു എന്ന വാർത്തകൾ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. റെംഡെസിവിർ ഉൾപ്പെടെയുള്ള അത്യാവശ്യ മരുന്നുകൾ എപ്പോൾ ലഭ്യമാകുമെന്ന് കൃത്യമായി വ്യക്തമാക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കുന്നില്ല.


മരുന്നുകൾ ആവശ്യത്തിന് ലഭ്യമാണെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെയും മറ്റും വിമർശനങ്ങൾ ഉയരുന്നുണ്ട്. മരുന്നുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories