തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ എം.എൽ.എ. ആൻ്റണി രാജു പ്രതിയായ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരോട് ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്.
സഹതടവുകാരൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994-ൽ കേസ് രജിസ്റ്റർ ചെയ്തു. 13 വർഷത്തിനു ശേഷമാണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മാസത്തിലധികം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ നാളെ വിധി പറയുന്നത്.