Share this Article
News Malayalam 24x7
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ
SIT to Record Statement of Former Investigating Officer

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ രാജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് രേഖപ്പെടുത്തും. കേസ് അട്ടിമറിക്കാൻ ഉന്നത തലത്തിൽ ഇടപെടലുകൾ നടന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണ സംഘം സുനിൽ രാജിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കേസിലെ സുപ്രധാന ഫയലുകളിൽ തിരുത്തൽ വരുത്തിയതായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.ഐ-യും രണ്ട് പോലീസുകാരും നേരത്തെ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എ.ഡി.ജി.പി-ക്ക് എതിരെയാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടുള്ളത്. കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് എസ്.ഐ.ടി തയ്യാറാക്കും.


മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ സേനാംഗമായ സന്ദീപ് എന്നിവരാണ് നിലവിൽ ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താൻ എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.


സംഭവത്തിൽ മർദ്ദനമേറ്റ എ.ഡി. തോമസ് എം.എൽ.എ-യുടെ മൊഴി ഉടൻ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിലെ മുഖ്യസാക്ഷിയായ മാധ്യമപ്രവർത്തകൻ ജോജി ജോസഫിന്റെ മൊഴി അന്വേഷണ സംഘം ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories