Share this Article
News Malayalam 24x7
തിരുവാഭരണം വഹിച്ചുള്ള ഘോഷ യാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു
Thiruvabharanam Procession

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജപ്രതിനിധി പൂർണതം നാൾ നാരായണവർമ്മയുടെ നേതൃത്വത്തിൽ ഘോഷയാത്ര ആരംഭിച്ചത്.

ഗുരുസ്വാമി മരുതുമന ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള 26 അംഗ വാഹക സംഘമാണ് തിരുവാഭരണ പേടകങ്ങൾ ശിരസ്സിലേറ്റുന്നത്. ഘോഷയാത്രയുടെ ആദ്യ ദിനമായ ഇന്ന് രാത്രി അയരൂർ പുതിയകാവക്ഷേത്രത്തിൽ വിശ്രമിക്കും. തുടർന്ന് 13-ാം തീയതി ലാഹ സത്രത്തിലും ഘോഷയാത്ര തങ്ങുന്നതാണ്.


ജനുവരി 14-ന് വൈകിട്ട് അഞ്ച് മണിയോടെ ഘോഷയാത്ര ശരംകുത്തിയിൽ എത്തിച്ചേരും. അവിടെനിന്നും സ്വീകരിക്കുന്ന തിരുവാഭരണങ്ങൾ ആറരയോടെ സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. ഇതോടെ മകരവിളക്ക് ദർശനത്തിന് തുടക്കമാകും.


മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:

  • നാളെ (ചൊവ്വ): വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും (ആകെ 40,000) പ്രവേശനം.

ബുധനാഴ്ച (മകരവിളക്ക് ദിനം): വെർച്വൽ ക്യൂ വഴി 40,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും (ആകെ 45,000) ദർശനത്തിന് അവസരമുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories