Share this Article
News Malayalam 24x7
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തം
Protests Intensify Against MLA Rahul Mankootathil

പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൂർത്തിയായി. ഡി.എൻ.എ. പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ പരിശോധനാ ഫലങ്ങൾ ലഭിക്കാനുള്ള കാലതാമസവും ആശുപത്രിക്ക് പുറത്ത് നടക്കുന്ന ശക്തമായ പ്രതിഷേധവും കാരണം രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിക്കുകയാണ്. ആശുപത്രിയുടെ രണ്ട് കവാടങ്ങളും പ്രതിഷേധക്കാർ വളഞ്ഞതോടെ, മറ്റൊരു വഴിയിലൂടെ അദ്ദേഹത്തെ പുറത്തെത്തിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത് സംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീർ നിയമോപദേശം തേടും. പീഡനക്കേസിൽ പ്രതിയായ വ്യക്തി എം.എൽ.എ സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സ്പീക്കർ വ്യക്തമാക്കി. കേസ് നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി (ധാർമ്മികത, അവകാശ സമിതി) വിശദമായി പരിശോധിക്കും.


യുവതിയുടെ പരാതിയിൽ ഡി.എൻ.എ. സാമ്പിൾ നൽകാൻ രാഹുൽ നേരത്തെ വിസമ്മതിച്ചിരുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിലെ ശാസ്ത്രീയ പരിശോധനകൾ കേസിൽ നിർണ്ണായകമാകും. ചോദ്യം ചെയ്യലിൽ രാഹുൽ സഹകരിക്കുന്നില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ പരിശോധനകൾ പൂർത്തിയായിരിക്കുന്നത്. കോടതിയുടെ തുടർ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories